തിരൂര്‍: തീരദേശ സുരക്ഷയുടെ ഭാഗമായി നേവിയും കോസ്റ്റ് ഗാര്‍ഡും പോലീസും റവന്യൂ വകുപ്പും ചേര്‍ന്ന് നടത്തുന്ന 'ജെമിനി-1' മോക്ക് ഡ്രില്‍ തുടങ്ങി. കടലില്‍നിന്ന് 'ഭീകരന്‍' കരയിലേക്ക് കടക്കുന്നത് തടയാനാണ് പദ്ധതി.

ഭീകരരായി വേഷമിടുന്നവര്‍ കടലോരത്ത് നിയോഗിക്കപ്പെട്ട പോലീസിന്റെ കണ്ണ് വെട്ടിച്ച് കരയ്ക്കുകയറി തന്ത്രപ്രധാന സ്ഥാപനങ്ങളായ സിവില്‍ സ്റ്റേഷന്‍, ആസ്​പത്രി, റെയില്‍വേ സ്റ്റേഷന്‍, ലൈറ്റ് ഹൗസ് തുടങ്ങിയ സ്ഥലങ്ങളില്‍ 'ബോംബ്' വെക്കും. ഇങ്ങിനെ 'ഡ്യൂപ്ലിക്കേറ്റ് ഭീകരര്‍ക്ക്' ബോംബുമായി കയറാന്‍ കഴിഞ്ഞാല്‍ തീരദേശ സുരക്ഷ സംവിധാനം തൃപ്തികരമല്ലെന്ന് വിലയിരുത്തും.

ചൊവ്വാഴ്ച രാവിലെ 6 ന് തുടങ്ങി വ്യാഴാഴ്ച രാവിലെ 6 ന് സമാപിക്കും. 'ട്രിറ്റോണ്‍' എന്ന പേരിലാണ് മുമ്പ് ഈ പരിപാടി നടത്തിയിരുന്നത്.
 
Top