പെരിന്തല്‍മണ്ണ: അഞ്ച് വയസ്സുകാരിയുടെ വയറ്റില്‍ കുടുങ്ങിയ കുരിശാകൃതിയിലുള്ള ലോക്കറ്റ് ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. വളാഞ്ചേരിക്കടുത്ത് ചെമ്പ്ര സ്വദേശിയായ സുരേഷ് ബാബുവിന്റെ മകളുടെ വയറ്റില്‍ കുടുങ്ങിയ ലോക്കറ്റാണ് പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആസ്​പത്രിയിലെ ഗ്യാസ്‌ട്രോ എന്റോളജി വിഭാഗം മേധാവി ഡോ.നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുറത്തെടുത്തത്.

കളിക്കുന്നതിനിടയില്‍ മാലയുടെ ലോക്കറ്റ് കടിച്ചുപിടിച്ചപ്പോള്‍ അറിയാതെ അന്നനാളത്തിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു.

കുട്ടിയെ ഉടനെ ഇ.എം.എസ് സഹകരണ ആസ്​പത്രിയിലെത്തിച്ചു. ഡോ.നന്ദകുമാറിനെ കൂടാതെ ഡോ. കൃപാലി, ഡോ.ലീന, ടെക്‌നീഷ്യന്‍ അഭിലാഷ്, പ്രസന്ന എന്നിവരുടെ നേതൃത്വത്തില്‍ വളരെ ശ്രമകരമായ പ്രയത്‌നത്തിലൂടെയാണ് ശസ്ത്രക്രിയകൂടാതെ ലോക്കറ്റ് പുറത്തെടുക്കാനായത്. മൂന്ന് സെന്റിമീറ്റര്‍ നീളവും നാല് സെന്റിമീറ്റര്‍ വീതിയുമുള്ളതാണ് കുരിശാകൃതിയിലുള്ള ലോക്കറ്റ്.
 
Top